കരിമീനിനെപ്പറ്റി നിങ്ങൾക്കെന്തറിയാം?

കരിമീനിനെപ്പറ്റി നിങ്ങൾക്കെന്തറിയാം? കരിമീൻ പൊരിച്ചതുണ്ടേ: ---- ' എന്ന പാട്ടു കേട്ടാൽ നാവിൽ വെള്ളമൂറുന്നവരേ നമ്മുടെ സ്വന്തം കരിമീനിനെ...

കരിമീനിനെപ്പറ്റി നിങ്ങൾക്കെന്തറിയാം?

കരിമീൻ പൊരിച്ചതുണ്ടേ: ---- '
എന്ന പാട്ടു കേട്ടാൽ നാവിൽ വെള്ളമൂറുന്നവരേ
നമ്മുടെ സ്വന്തം കരിമീനിനെപ്പറ്റി ചില വിവരങ്ങൾ.
കേരളത്തിന്റെ മീനായി കരിമീനിനെ അംഗീകരിച്ചിരിക്കുകയാണല്ലോ?
കേരളത്തിന്റെ ആകൃതി കൊഞ്ചിനെപ്പോലെയായതിനാൽ കൊഞ്ചിനെ അംഗീകരിക്കണം എന്നൊരു വാദം ഉയർന്നിരുന്നു.
എന്നാൽ കരിമീനിന്റെ യഥാർത്ഥ സ്വഭാവം വിശദീകരിച്ചപ്പോഴാണ് കരിമീൻ അംഗീകരിക്കപ്പെട്ടത്.
ഏക പത്നീ വ്രതക്കാരനാണ് കരിമീൻ.

മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല.
കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു.അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി.
എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച് തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത്.
പെൺ മത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി. ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു.
അടുത്ത മുട്ട ഭാര്യ മത്സ്യം ഒട്ടിച്ചു വയ്ക്കുന്നു.
ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു. ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു.
അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ മുട്ടകൾക്ക് കാവൽ നിൽക്കുകയായി. 15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ദീർഘ തപസ്.
കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും.
പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ.
അപ്പോഴാകും ദുഷ്ടനായ നിങ്ങളുടെ വലയിൽ ഇവരിലൊരാൾ കുടുങ്ങുക.
അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും.
അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടു വളർന്ന മക്കളും ദുഷ്ടനായ മനുഷ്യനെ ശപിച്ചു കൊണ്ട് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നു.

പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനല്ലേ കേരളത്തിന്റെ സ്വന്തം മീൻ.
ഇനി ഓരോ കരിമീനും എടുത്ത് കറു മുറാ കടിക്കുമ്പോൾ ചിന്തിക്കുക ഒരു കുടുംബ ബന്ധത്തെയാണ് കടിച്ചു മുറിക്കുന്നതെന്ന്.

ആ കുടുംബത്തിന്റെ ശാപം ഇടിത്തീയായി പതിച്ചതാണോ കരിമീൻ ഭ്രമം കൂടിയ മലയാളിയുടെ കുടുംബ ബന്ധം ശിഥിലമാക്കിയത്.
കരിമീനിന്റെ ലഭ്യതക്കുറവിന്റെ കാരണം ഈ ഏക പത്നീ വ്രതമാണ്.
ഇതിനെപ്പറ്റി പഠിച്ച ഡോ. പത്മകുമാർ എന്ന ശാസ്ത്രഞ്ജൻ തന്ന വിവരങ്ങളാണിത്.
അല്ലാതെ എനിക്കു തോന്നിയതു പോലെ കെട്ടിച്ചമതല്ല.
ഇതിന് പരിഹാരമായി കരിമീനിനെ വളർത്തി മീൻ കുഞ്ഞുങ്ങളെ ജലാശങ്ങളിലേക്ക് വിടുകയാണ് മീൻ വളർത്തൽ വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്.

നിസാരനായ ഒരു കരിമീനിൽ നിന്നും ഇത്രയും പഠിക്കാനുണ്ടെങ്കിൽ മറ്റു ജീവികളോ

മനുഷ്യാ നീ എത്ര നിസാരനാണെന്ന് അവ പറയുന്നത് കേൾക്കുന്നില്ലേ.....
കേൾക്കാൻ ചെവി തുറന്നു പിടിക്കാം!

You Might Also Like

0 comments

Flickr Images